ശ്രദ്ധ്രേയമായ എക്സിബിഷന്‍


കേരളമണ്ണിന് തെങ്ങിന്‍റെ മണം ഇന്ന് അന്യമായികൊണ്ടിരുക്കുന്നു.നിരന്നു കിടക്കുന്ന തെങ്ങിന്‍ തോപ്പുകളില്‍ സ്ഥിരമായി തേങ്ങ വലിക്കുന്ന പണിക്കാരുണ്ടായിരുന്നു പണ്ടുകാലത്ത്.ഇന്ന് സ്ഥിയാകെ മാറി ചാറ്റിലരക്കാന്‍ ചായിപ്പില്‍ തേങ്ങ പോയിട്ട് ചകിരി പോലുമില്ല അടുപ്പ് കത്തിക്കാന്‍.സ്വന്തം തെങ്ങില്‍നിന്ന് ഇന്ന് തേങ്ങ വലിക്കാനും ആളെ കിട്ടാത്ത അവസ്ഥ. തെങ്ങിന്‍റെ മഹാത്മ്യം അതി മഹത്തരമാണ്. തെങ്ങിനെ പോലെ എല്ലാഭാഗങ്ങളും ഉപകാരപ്പെടുത്തുന്ന മറ്റൊരു വൃക്ഷം കാണാന്‍ പ്രയാസമാണ് പ്രത്യേകിച്ച് കേരളത്തില്‍.പനവിഭാഗത്തില്‍ പെടുന്ന ഈ കേര വൃക്ഷത്തിന് ഏകദേശം 18 മുതല്‍ 20 മീറ്റര്‍ വരെയാണ് നീളം.കൊമ്പും ചില്ലുകളുമില്ലാത്ത ഈ ഒറ്റത്തടി കേരളീയന്‍റെ സാമ്പത്തിക സൂചിയെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഫല വൃക്ഷമാണ്.

നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച എക്സിബിഷന്‍ കാണികള്‍ക്ക് അല്‍ഭുതമായി ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ നാലാം ക്ലാസ് വിദ്യാര്‍ഥികളാണ് കേരള വൃക്ഷത്തെ ആസ്പതമാക്കിയുള്ള എക്സിബിഷന്‍ സഘടിപ്പിച്ചത്.പന ഇനത്തില്‍ ഉള്‍പെടുന്ന തെങ്ങിന്‍റെ ചരിത്രവും വിവിധയിനം തെങ്ങുകളുടെ വിവരങ്ങളും കേരളത്തിലെ തെങ്ങിന്‍റെ ശരാശരി വലുപ്പം, തെങ്ങിനെ ബാധിക്കുന്ന വിവിധയിനം രോഗങ്ങള്‍, അത്യപൂ ര്‍ വ്വമായി കണ്‍ടുവരുന്ന ശിഖിരങ്ങളുള്ള തെങ്ങിനെ കുറിച്ചു ള്ള വിവരങ്ങള്‍ തുടങ്ങിയ ഒട്ടനവതി കാര്യങ്ങള്‍ അദീബ,ഫാത്വിമ എന്നിവര്‍ തയ്യാറാക്കിയ സ്ളൈടുകള്‍ കാണികള്‍ക്ക് പല പുതിയ വിവരങ്ങളും നല്‍കി.ചിരട്ട കൊണ്ടു നിര്‍മ്മിച്ച കരണ്ടി ,പഴയ ചിരവ, കയര്‍ ഉല്പ്പന്നങ്ങളുടെ നിര്‍മ്മാണ രീതി,ഓല കൊണ്ടു നിര്‍മ്മിക്കുന്ന വിത്യസ്ഥ കളിപ്പാട്ടങ്ങള്‍ എന്നിവ `പ്രവാസി വിദ്യാര്‍ഥികള്‍ക്ക് കൗതുകമായി,പുതു തലമുറക്ക് അറിയാത്ത പല വിവരങ്ങളും ഈ കൊച്ചു മക്കള്‍ കാണികളുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.